Islamophobia Watch

Document It. Name It. Resist It.

33 ഇസ്‌ലാമോഫോബിക് പൊതുബോധങ്ങള്‍

ഒരു ‘യഥാര്‍ത്ഥ’ ഇസ്‌ലാമിക വിശ്വാസിക്ക് ഇന്ത്യന്‍ ദേശീയതയില്‍ വിശ്വസിക്കാന്‍ സാധ്യമല്ല. മുസ്‌ലിം സാമുദായിക താല്‍പര്യങ്ങള്‍ അപകടകരവും ദേശവിരുദ്ധവുമാണ്. മുസ്‌ലിംകള്‍ക്ക് വേണ്ടത്ര മതേതരത്വമില്ല. ന്യൂനപക്ഷ പാര്‍ട്ടികളും സംഘടനകളും ദേശീയോത്ഗ്രഥനത്തിന് തടസ്സമാണ്. മുസ്‌ലിംകളുടെ മതപരത ദേശവിരുദ്ധമാണ്. മുസ്‌ലിംകള്‍ക്ക് ‘പൊതു’വാകാനാവില്ല; അവര്‍ക്ക് എപ്പോഴും മതപരമായ താല്‍പര്യങ്ങളുണ്ട്. മുസ്‌ലിംകള്‍ക്കിടയിലുള്ള വര്‍ഗീയതയാണ് ഹിന്ദുത്വ വര്‍ഗീയതയ്ക്ക് കളമൊരുക്കുന്നത്. ‘പൊതു’ ആചാരങ്ങളോട് ചില മുസ്‌ലിംകള്‍ വിശ്വാസപരമായി അകലം പാലിക്കുന്നത് വര്‍ഗീയത മൂലമാണ്. മുസ്‌ലിംകള്‍ക്ക് എല്ലായ്‌പ്പോഴും ചില ഗൂഢതന്ത്രങ്ങളുണ്ട്. മുസ്‌ലിംകള്‍ വര്‍ഗീയവാദികളാണ്; അവര്‍ വര്‍ഗീയമായി പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. […]

Read more »

ഇസ്‌ലാമോഫോബിയയും കീഴാള സമുദായവാദവും

ഇന്ത്യൻ ദേശീയതയുടെ ചരിത്രപരമായ പ്രവർത്തനരീതികളിലൊന്ന് മുസ്‌ലിംകളെ ദേശീയതയുടെ “പുറം അപരരായി” നിർമ്മിക്കുന്നതാണ്. “അപരൻ” എന്നത് ഒരു സമൂഹത്തെ സ്വന്തം രാഷ്ട്രീയ-സാമൂഹിക ജീവിതത്തിന്റെ സ്വാഭാവിക ഭാഗമല്ലാത്തവരായി കാണുന്ന രീതിയാണ്. “പുറം അപരൻ” എന്നത് അതിലും കൂടുതൽ ശക്തമായ ഒരു നിർമ്മിതിയാണ്. ഒരു സമൂഹം രാജ്യത്തിനകത്ത് ജീവിച്ചാലും, ദേശീയ ഭാവനയിൽ അവർ പുറത്തുള്ളവരായി കണക്കാക്കപ്പെടുന്നു. അവർക്ക് പൗരത്വമുണ്ടെങ്കിലും, അവരുടെ പൗരത്വം നിരന്തരം തെളിയിക്കേണ്ടതായി വരുന്നു. ഇന്ത്യയിൽ മുസ്‌ലിംകൾ ദേശീയ ശരീരത്തിന്റെ പൂർണ്ണമായ ഭാഗമല്ലെന്നും അവർ സംശയാസ്പദരാണെന്നും രാജ്യവിരുദ്ധതയുമായി ബന്ധപ്പെട്ടു നിൽക്കുന്നവരാണെന്നും […]

Read more »

15 ലക്ഷം അയൽപക്കങ്ങൾ പറയുന്നത്: ദലിത്, മുസ്‌ലിം വിഭാഗങ്ങൾ അനുഭവിക്കുന്ന പാർപ്പിട വിവേചനം

“Residential Segregation and Unequal Access to Local Public Services in India: Evidence from 1.5 million Neighborhoods” എന്ന  ഗവേഷണ പ്രബന്ധം ഇന്ത്യയിലെ പാർപ്പിട മേഖലകളിലെ വേർതിരിവുകളെക്കുറിച്ചും പ്രാദേശിക പൊതുസേവനങ്ങളുടെ അസമത്വത്തെക്കുറിച്ചും പ്രതിപാദിക്കുന്ന ഒരു സുപ്രധാന പഠനമാണ്. ഇന്ത്യയിലെ നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള ഏകദേശം 15 ലക്ഷം പ്രാദേശിക താമസസ്ഥലങ്ങളെ   അടിസ്ഥാനമാക്കിയാണ് ഈ പഠനം നടത്തിയിരിക്കുന്നത്. 2026 ഫെബ്രുവരിയിലാണ് ഈ പ്രബന്ധം പ്രസിദ്ധീകരിച്ചത്. അഞ്ച് പ്രമുഖ ഗവേഷകർ ചേർന്നാണ് ഈ പഠനത്തിന് നേതൃത്വം നൽകിയിരിക്കുന്നത്. […]

Read more »

റഹീമിന്റെ മോചനവും വിദ്വേഷ പ്രചാരണങ്ങളും (2024 ഏപ്രിൽ 14- 2026 മെയ് 28)

കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര/കൊടമ്പുഴ സ്വദേശിയായ അബ്‌ദുൽ റഹീം 2006-ൽ സൗദി അറേബ്യയിൽ ഡ്രൈവറായി ജോലി ചെയ്യാൻ പോയി. സൗദിയിൽ എത്തിയതിന് പിന്നാലെ തന്നെ, തന്റെ സ്പോൺസറുടെ പ്രത്യേക പരിചരണം ആവശ്യമുള്ള മകനെ നോക്കേണ്ട ചുമതലയും റഹീമിന് ലഭിച്ചു. 2006 നവംബറിൽ ആ ബാലന്റെ മരണവുമായി ബന്ധപ്പെട്ട സംഭവത്തെ തുടർന്ന് അബ്‌ദുൽ റഹീം സൗദി പൊലീസിന്റെ കസ്റ്റഡിയിലായി. റിപ്പോർട്ടുകൾ പ്രകാരം, ബാലന്റെ ലൈഫ് സപ്പോർട്ട് ഉപകരണവുമായി ബന്ധപ്പെട്ട അപകടകരമായ സംഭവമാണ് കേസിന്റെ അടിസ്ഥാനമായി മാറിയത്. ഈ സംഭവത്തിന് ശേഷം […]

Read more »

കേരളത്തിലെ ഇസ്‌ലാമോഫോബിയ: സുദേഷ് എം. രഘുവും ബാബുരാജ് ഭഗവതിയും സംസാരിക്കുന്നു

2026 മെയ് 12നു മൂന്നാമത് ദാറുൽഹുദ (ചെമ്മാട് )റിസർച്ച് കാർണിവലിൽ സുദേഷ് എം. രഘുവും ബാബുരാജ് ഭഗവതിയും സംസാരിക്കുന്നു. മുബാറക് മുണ്ടുമുഴി നടത്തിയ സംഭാഷണം. ‘പ്രബുദ്ധ കേരളത്തിൽ നിറഞ്ഞ് നിൽക്കുന്ന ഇസ്‌ലാമോഫോബിയ’ എന്ന ചര്ച്ചയുടെ സംഗ്രഹം : മുബാറക് മുണ്ടുമുഴി: കേരളം സാംസ്കാരികപരമായും സാമൂഹികമായും പുരോഗമനപരമായും വളർന്ന ഒരു സമൂഹമായി പലപ്പോഴും അവതരിപ്പിക്കപ്പെടുന്നു. എന്നാൽ അതേ കേരളത്തിൽ തന്നെ ഇസ്‌ലാമോഫോബിയ വിവിധ രൂപങ്ങളിൽ പ്രചരിക്കുകയും ചെയ്യുന്നു. “പ്രബുദ്ധ കേരളം” എന്ന് വിശേഷിപ്പിക്കപ്പെടുന്ന സമൂഹം ഇന്നും പഴയ സവർണബോധങ്ങളുടെയും […]

Read more »

തൊപ്പിയും അറബി ഭാഷയും (1960- 2026)

2026 മെയ് 18-ന് സത്യപ്രതിജ്ഞ ചെയ്ത കേരളത്തിലെ പുതിയ മന്ത്രിസഭയെയും പ്രതിപക്ഷത്തെയും കുറിച്ച് സിന്ധു സൂര്യകുമാര്‍ ഒരു വിശകലനം പ്രസിദ്ധീകരിച്ചു (തൊപ്പിയൂരി, ജാതി പറഞ്ഞ് യുഡിഎഫ് എങ്ങോട്ട്? കവര്‍ സ്റ്റോറി, 23 മെയ് 2026). അവരുടെ കാഴ്ചപ്പാടില്‍, മുസ്‌ലിം ലീഗ് മന്ത്രിമാര്‍ ”അല്ലാഹുവിന്റെ നാമത്തില്‍” എന്നുപറഞ്ഞ് സത്യപ്രതിജ്ഞ ചെയ്യാതിരുന്നത് മതേതര ജാഗ്രതയുടെ ഭാഗമായിരുന്നു. തൊപ്പി ധരിക്കാതിരുന്നതും ഇതേ ജാഗ്രതയുടെ ഭാഗമാണ്. സമകാലിക രാഷ്ട്രീയ കാലാവസ്ഥയില്‍, മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ ഹിന്ദുത്വ അജണ്ടയെക്കുറിച്ച് കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട് എന്ന സമീപനത്തിന്റെ […]

Read more »

“സതീശന് പിന്നിലെ മുസ്‌ലിം”: ഇസ്‌ലാമോഫോബിയയുടെ 10 ദിനങ്ങൾ (2026 മെയ് 5 – മെയ് 14)

മെയ് 4-ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ മുഖ്യമന്ത്രി പദത്തെ ചുറ്റിപ്പറ്റിയുള്ള ചരടുവലികളും തീരുമാനപ്രക്രിയകളും സജീവമായി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വി. ഡി. സതീശന്‍, രമേശ് ചെന്നിത്തല, കെ. സി. വേണുഗോപാല്‍ തുടങ്ങിയ പല പേരുകളും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. ഒടുവില്‍ മെയ് 14-ന് വി. ഡി. സതീശനെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയും മെയ് 18-ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. എന്നാല്‍ ഈ പത്ത് ദിവസങ്ങള്‍ സാധാരണ അധികാരചര്‍ച്ചകളുടെ ദിവസങ്ങള്‍ മാത്രമായിരുന്നില്ല. ഇസ്‌ലാമോഫോബിയയെ കത്തിച്ചുനിര്‍ത്തുകയും, നിരന്തരമായ വിദ്വേഷപ്രസ്താവനകളും മുസ്‌ലിം […]

Read more »

കാരണം ഇസ്‌ലാമോഫോബിയ: 10 തെരഞ്ഞെടുപ്പ് അവലോകനങ്ങൾ

2026 മെയ് 4നു നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോൾ 102 മണ്ഡലങ്ങളിൽ വിജയവുമായി യുഡിഎഫ് അധികാരത്തിൽ വന്നു. എൽഡി എഫ് 35 സീറ്റുകളിലേക്ക് ചുരുങ്ങി. ചരിത്രത്തിലാദ്യമായി ബി ജെപി 3 സീറ്റുകൾ നേടി. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കേറ്റ കനത്ത പ്രഹരവും യു ഡി എഫിന്റെ മികച്ച വിജയവും വിവിധ കോണുകളിൽ നിന്നും പല തരത്തിലുള്ള പ്രതികരണങ്ങൾക്കും വിശകലനങ്ങൾക്കും കാരണമായി. പിണറായി വിജയന്റെ ഏകാധിപത്യ മനോഭാവം, സാമ്പത്തിക ധൂർത്ത്, ഇടതുമുന്നണിയിലെ വിമതവിപ്ലവം, ദലിത് വിരുദ്ധത, ശബരിമലയിലെ മോഷണം, […]

Read more »

ബീമാപ്പള്ളി പൊലീസ് വെടിവെപ്പിന്റെ ഓർമ്മകൾ

കേരളം കണ്ട ഏറ്റവും വലിയ ഭരണകൂട ഭീകരതകളിൽ ഒന്നായ ബീമാപള്ളി പോലീസ് വെടിവെപ്പിന് 17 വർഷം പൂർത്തിയാവുകയാണ്. 2009 മെയ് 17ന് തിരുവനന്തപുരം ജില്ലയിലെ തീരദേശ പ്രദേശമായ ബീമാപള്ളിയിൽ ഉച്ചയ്ക്ക് മൂന്നു മണിയോടെ  നടന്ന വെടിവെപ്പിൽ ഒമ്പതു പേരാണ് സംഭവസ്ഥലത്തും അല്ലാതെയുമായി ക്രൂരമായി കൊലചെയ്യപ്പെട്ടത്. സെയ്താലി (24), ബാദുഷ (34), ഫിറോസ് (16), അഹ്മദലി (45), അബ്ദുൽ ഹമീദ് (27), അബ്ദുൽ കനി (55) എന്നീ ആറു പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെടുകയും മുഹമ്മദ് സലീം, […]

Read more »